ADAM NEE EVIDE AAKUNU
CHAVITTUNADAKAM - MOTHER ELISWA
KAROKKE GANAMELA
MEDIA CONCLAVE 2026
DRAMA - DAM
DRAMA IRUVAR
CHIRIYOGA
DRAMA - MARIYAM
NADAKA SHILPASALA MAY 18 TO 22
NADAKA SHILPASALA MAY 18 TO 22
റുവാണ്ട തലസ്ഥാനമായ കിഗാലിയിൽ നടക്കുന്ന സിഗ്നിസ് വേൾഡ് കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. ഷൈസൺ പി. ഔസേഫ്. “സമാധാനപരമായ സഹവർത്തിത്വത്തിനും സാമൂഹിക വികസനത്തിനും ഡിജിറ്റൽ ആശയവിനിമയം” എന്ന വിഷയത്തിലാണ് അദ്ദേഹം മികച്ച അവതരണം നടത്തിയത്. ക്രിസ്തീയ ആശയവിനിമയരംഗത്തു പ്രവർത്തിക്കുന്ന പ്രമുഖരടക്കം 40 രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം വാർത്താവിനിമയ വിദഗ്ധരാണ് സമ്മേളനത്തിൽ ഒന്നിച്ചുകൂടിയത്.
സമ്മേളനത്തിൽ ഡോ. ഷൈസൺ പി. ഔസേഫ് സംവിധാനം ചെയ്ത ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ (The Face of the Faceless) എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു. 125-ലധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ഈ ചിത്രം 2024-ലെ ഓസ്‌കാർ പുരസ്‌കാരത്തിനായുള്ള പരിഗണനാ പട്ടികയിലും ഇടംപിടിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും ഉൾപ്രദേശങ്ങളിലെ ആദിവാസി സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കിടെ കൊല്ലപ്പെട്ട മലയാളിയായ കത്തോലിക്കാ കന്യാസ്ത്രീ സിസ്റ്റർ റാണി മരിയയുടെ യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കിയാണ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ ഒരുക്കിയിരിക്കുന്നത്.
വടക്കൻ പോളണ്ടിലെ പെൽപ്ലിനില്‍ വിശുദ്ധ അഗസ്റ്റിൻ്റെ അജ്ഞാതമായിരുന്ന രണ്ട് വചന വ്യാഖ്യാനങ്ങള്‍ കണ്ടെത്തി. പെൽപ്ലിന്‍ രൂപതാ ലൈബ്രറിയിൽ സൂക്ഷിച്ചിരിന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു കൈയെഴുത്തുപ്രതിയിൽ നിന്നാണ് വിശുദ്ധ അഗസ്റ്റിൻ്റെ, ഇതുവരെ അജ്ഞാതമായിരുന്ന രണ്ട് പ്രസംഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ജർമ്മനിയിൽ നിന്നും ഓസ്ട്രിയയിൽ നിന്നുമുള്ള പണ്ഡിതന്മാർ നടത്തിയ ഏകദേശം രണ്ട് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് നിര്‍ണ്ണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
1,600 വർഷങ്ങൾക്ക് മുമ്പ് നടത്തപ്പെട്ട ഈ പ്രസംഗങ്ങൾ, ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും മികച്ച ദൈവശാസ്ത്രജ്ഞരിൽ ഒരാളായ വിശുദ്ധ അഗസ്റ്റിൻ്റെ രചനകളിലേക്കും വചനവ്യാഖ്യാനത്തിലേക്കും അപൂർവ്വമായ ഉൾക്കാഴ്ച നൽകുന്നതാണെന്നാണ് ചരിത്ര ഗവേഷകരുടെ വിലയിരുത്തല്‍. ജര്‍മ്മനിയിലെ ബാഡ് ഡോബെറാൻ, വൂർസ്ബർഗ്, ഓസ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുമായി ചേര്‍ന്ന് ലൈബ്രറിയില്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തല്‍.
ഹിപ്പോയിലെ ബിഷപ്പും വേദപാരംഗതനുമായ വിശുദ്ധ അഗസ്റ്റിൻ്റെ ഇതുവരെ അജ്ഞാതമായിരുന്ന രണ്ട് വചന വ്യാഖ്യാനങ്ങളാണ് കൈയെഴുത്തുപ്രതികളുടെ ശേഖരത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതെന്ന് പെൽപ്ലിനിലെ രൂപത ലൈബ്രറി ഡയറക്ടറായ ഫാ. ജാൻ വാൽക്കുസ് പറയുന്നു. ഈ കൈയെഴുത്തുപ്രതി വർഷങ്ങളായി ലൈബ്രറിയിലെ ശേഖരത്തിൻ്റെ ഭാഗമായിരുന്നെങ്കിലും, അതിനെക്കുറിച്ച് ഒരിക്കലും ആഴത്തിലുള്ള പഠനം നടന്നിരുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാഡ് ഡോബെറാൻ മൊണാസ്ട്രി അസോസിയേഷനിലെ പോൾ നെബൗവർ ഒരു കൈയെഴുത്തുപ്രതി കണ്ടെത്തുകയും, അതിലെ ഉള്ളടക്കം തിരിച്ചറിയാനും വിവർത്തനം ചെയ്യാനായി വുർസ്ബർഗിലെ ജൂലിയസ്-മാക്സിമിലിയൻസ് സർവകലാശാലയിലെ ലാറ്റിൻ പണ്ഡിതനായ പ്രൊഫസർ ക്രിസ്റ്റ്യൻ ടോർനൗവിൻ്റെ സഹായം തേടുകയും ചെയ്തതോടെയാണ് രണ്ടു വര്‍ഷം മുന്‍പ് ഗവേഷണം ആരംഭിച്ചത്. '1 സാമുവൽ 28'-ൽ വിവരിച്ചിരിക്കുന്ന സാവൂള്‍ രാജാവും മന്ത്രവാദിനിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വ്യാഖ്യാനമാണ് ഇതില്‍ പ്രതിപാദിച്ചിരിന്നതെന്ന് കണ്ടെത്തി. ആരാധനാക്രമം, ഭാഷ, ദൈവശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ, ഈ പ്രഭാഷണങ്ങൾ വിശുദ്ധ അഗസ്റ്റിന്റേതു തന്നെയാണെന്ന് പണ്ഡിതന്മാർ സ്ഥിരീകരിക്കുകയായിരിന്നു.
വടക്കൻ പോളണ്ടിലെ പെൽപ്ലിനില്‍ വിശുദ്ധ അഗസ്റ്റിൻ്റെ അജ്ഞാതമായിരുന്ന രണ്ട് വചന വ്യാഖ്യാനങ്ങള്‍ കണ്ടെത്തി. പെൽപ്ലിന്‍ രൂപതാ ലൈബ്രറിയിൽ സൂക്ഷിച്ചിരിന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു കൈയെഴുത്തുപ്രതിയിൽ നിന്നാണ് വിശുദ്ധ അഗസ്റ്റിൻ്റെ, ഇതുവരെ അജ്ഞാതമായിരുന്ന രണ്ട് പ്രസംഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ജർമ്മനിയിൽ നിന്നും ഓസ്ട്രിയയിൽ നിന്നുമുള്ള പണ്ഡിതന്മാർ നടത്തിയ ഏകദേശം രണ്ട് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് നിര്‍ണ്ണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
1,600 വർഷങ്ങൾക്ക് മുമ്പ് നടത്തപ്പെട്ട ഈ പ്രസംഗങ്ങൾ, ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും മികച്ച ദൈവശാസ്ത്രജ്ഞരിൽ ഒരാളായ വിശുദ്ധ അഗസ്റ്റിൻ്റെ രചനകളിലേക്കും വചനവ്യാഖ്യാനത്തിലേക്കും അപൂർവ്വമായ ഉൾക്കാഴ്ച നൽകുന്നതാണെന്നാണ് ചരിത്ര ഗവേഷകരുടെ വിലയിരുത്തല്‍. ജര്‍മ്മനിയിലെ ബാഡ് ഡോബെറാൻ, വൂർസ്ബർഗ്, ഓസ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുമായി ചേര്‍ന്ന് ലൈബ്രറിയില്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തല്‍.
ഹിപ്പോയിലെ ബിഷപ്പും വേദപാരംഗതനുമായ വിശുദ്ധ അഗസ്റ്റിൻ്റെ ഇതുവരെ അജ്ഞാതമായിരുന്ന രണ്ട് വചന വ്യാഖ്യാനങ്ങളാണ് കൈയെഴുത്തുപ്രതികളുടെ ശേഖരത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതെന്ന് പെൽപ്ലിനിലെ രൂപത ലൈബ്രറി ഡയറക്ടറായ ഫാ. ജാൻ വാൽക്കുസ് പറയുന്നു. ഈ കൈയെഴുത്തുപ്രതി വർഷങ്ങളായി ലൈബ്രറിയിലെ ശേഖരത്തിൻ്റെ ഭാഗമായിരുന്നെങ്കിലും, അതിനെക്കുറിച്ച് ഒരിക്കലും ആഴത്തിലുള്ള പഠനം നടന്നിരുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാഡ് ഡോബെറാൻ മൊണാസ്ട്രി അസോസിയേഷനിലെ പോൾ നെബൗവർ ഒരു കൈയെഴുത്തുപ്രതി കണ്ടെത്തുകയും, അതിലെ ഉള്ളടക്കം തിരിച്ചറിയാനും വിവർത്തനം ചെയ്യാനായി വുർസ്ബർഗിലെ ജൂലിയസ്-മാക്സിമിലിയൻസ് സർവകലാശാലയിലെ ലാറ്റിൻ പണ്ഡിതനായ പ്രൊഫസർ ക്രിസ്റ്റ്യൻ ടോർനൗവിൻ്റെ സഹായം തേടുകയും ചെയ്തതോടെയാണ് രണ്ടു വര്‍ഷം മുന്‍പ് ഗവേഷണം ആരംഭിച്ചത്. '1 സാമുവൽ 28'-ൽ വിവരിച്ചിരിക്കുന്ന സാവൂള്‍ രാജാവും മന്ത്രവാദിനിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വ്യാഖ്യാനമാണ് ഇതില്‍ പ്രതിപാദിച്ചിരിന്നതെന്ന് കണ്ടെത്തി. ആരാധനാക്രമം, ഭാഷ, ദൈവശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ, ഈ പ്രഭാഷണങ്ങൾ വിശുദ്ധ അഗസ്റ്റിന്റേതു തന്നെയാണെന്ന് പണ്ഡിതന്മാർ സ്ഥിരീകരിക്കുകയായിരിന്നു.
വത്തിക്കാന്റെ സന്ദേശങ്ങള്‍ ഇനി ഇന്ത്യന്‍ മുതല്‍ സൈന്‍ ഭാഷയില്‍
കൊച്ചി: കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍, വത്തിക്കാന്‍ വാര്‍ത്തകള്‍, മാര്‍പ്പാപ്പയുടെ സന്ദേശം ഇവ ഇന്ത്യന്‍ സൈന്‍ ഭാഷയില്‍ ആദ്യമായി കെ സി ബി സി മീഡിയ കമ്മീഷന്‍ അവതരിപ്പിക്കുന്നു.മീഡിയ കമ്മഷീന്റെ ഐക്കണ്‍ മീഡിയ ഓണ്‍ലൈന്‍ യൂടൂബ് ചാനലിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.കാലടി സെന്റ് ക്ലെയര്‍ എച്ച്.എസ്.എസിലെ സിസ്റ്റര്‍ അഭയ എഫ്.സി.സിയാണ് പരിപാടിയുടെ കോഡിനേറ്റര്‍.ഉദ്ഘാടന ചടങ്ങ്
ICON MEDIA ONLINE youtube ചാനല്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും
സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങൾക്കു അവാർഡ് നൽകുന്നു.
നിങ്ങള്ക്ക് നിർദ്ദേശിക്കാം..................
KCBC SOCIAL MEDIA ICONS 2020
കെ സി ബി സി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച നാടകമേളയുടെ സമാപന സമ്മേളനം പി ഓ സി പാലാരിവട്ടം ഓഡിറ്റോറിയത്തിൽ ആർച്ചു ബിഷപ് മാർ ആൻറണി കരിയിൽ ഉദ്ഘാടനം ചെയ്യുന്നു.
കെ സി ബി സി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച മീഡിയാ സെമിനാറിൽ ഡിജിറ്റൽ മാധ്യമ രംഗത്തെ നൂതന പ്രവണതകളെക്കുറിച്ചു ശ്രീ എബി തരകൻ സംസാരിക്കുന്നു.
കെ സി ബി സി സംഘടിപ്പിച്ച ചെറുകഥാ മത്സര വിജയികൾക്കുള്ള സമ്മാനദാനം പ്രൊഫ എം കെ സാനു നിർവഹിക്കുന്നു. സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണ, ഫാ വര്ഗീസ് വള്ളിക്കാട്ട് മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ അബ്രഹാം ഇരിമ്പിനിക്കൽ തുടങ്ങയവർ സമീപം.